സംരംഭകര്‍ക്കായി ഡിജിറ്റൽ മാര്‍ക്കറ്റിങ് സാങ്കേതിക പരിശീലനം സംഘടിപ്പിച്ചു

    ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭകര്‍ക്കായി ഏകദിന ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ റൈസിങ് ആൻഡ് ആക്സിലറേറ്റിങ് എംഎസ്എംഇ പെര്‍ഫോമൻസ് പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ നടന്ന ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഉത്പന്നവും സേവനവും കാലത്തിന് അനുസൃതമായി ആകര്‍ഷകമാക്കി അവതരിപ്പിച്ച് ഡിജിറ്റൽ മാര്‍ക്കറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്താനും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംരംഭങ്ങളിൽ ജില്ലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം സംരംഭകരെ ഓര്‍മപ്പെടുത്തി   ഡിജിറ്റൽ…

    Read More

    പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് :വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണം: ടി സിദ്ധിഖ് എം.എല്‍.എ

    കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കേന്ദ്ര പരിസ്ഥിതി, വനം-കാലാവസ്ഥ വ്യത്യയാന സഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗിന് നേരിട്ട് നിവേദനം നല്‍കി. താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് മറ്റും കണക്കിലെടുത്ത് ഒരു ബദല്‍ പാത യാഥാര്‍ത്ഥ്യമാക്കേണ്ട ആവശ്യകത കേന്ദ്രമന്ത്രിയെ എം.എല്‍.എ അറിയിച്ചു. ഇപ്പോള്‍ നിലനില്‍ക്കുന്ന ബദല്‍പാത പദ്ധതിയായ പടിഞ്ഞാറത്തറ-പൂഴിത്തോട് സ്റ്റേറ്റ് ഹൈവ്വേ 54 യാഥാര്‍ത്യമാക്കുന്നതിന് ഉള്ള ഡി.പി.ആര്‍ തയ്യാറാക്കല്‍ നടപടി പുരോഗമിച്ച് വരുകയാണെന്നും ഈ…

    Read More

      പരിസ്ഥിതി ദിനാഘോഷം: വനം നഴ്‌സറികളില്‍ വൃക്ഷത്തൈ വിതരണം തുടരുന്നു

      കല്‍പ്പറ്റ: പരിസ്ഥിതി ദിനത്തിലും തുടര്‍ന്നും നട്ടുപരിപാലിക്കുന്നതിന് വയനാട്ടില്‍ സാമൂഹിക വനവത്കരണ വിഭാഗം തയാറാക്കിയത് ഒരു ലക്ഷം വൃക്ഷത്തൈകള്‍. കല്‍പ്പറ്റ ചുഴലി നഴ്‌സറിയില്‍ 75,000 ഉം മാനന്തവാടി ബേഗൂര്‍ നഴ്‌സറിയില്‍ 25,000 ഉം തൈകളാണ് ഉത്പാദിപ്പിച്ചതെന്ന് സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് നജ്മല്‍ അമീന്‍, റേഞ്ച് ഓഫീസര്‍ എം.പി. സജീവന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.സി. രാജേഷ് എന്നിവര്‍ പറഞ്ഞു. രണ്ട് നഴ്‌സറികളിലും തൈ വിതരണം തുടങ്ങിയതായി അവര്‍ അറിയിച്ചു.   ഹരിത കേരളം മിഷന്റെ സഹകരണത്തോടൊയാണ് നഴ്‌സറികളില്‍ തൈകള്‍…

      Read More

        മാനന്തവാടി നഗരസഭ: യുഡിഎഫ് ഭരണത്തില്‍ അഴിമതി നടന്നതായി കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസ് ചാലിൽ 

        കല്‍പ്പറ്റ: മാനന്തവാടി നഗരസഭയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ വലിയ തോതില്‍ അഴിമതി നടന്നതായി കോണ്‍ഗ്രസ് നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസ് പയ്യമ്പള്ളി മണ്ഡലം മുന്‍ പ്രസിഡന്റും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പയ്യമ്പള്ളി ഡിവിഷന്‍ മുന്‍ അംഗവുമായ സണ്ണി ജോസ് ചാലിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് പൂമുഖത്ത് എത്തിനില്‍ക്കേ സ്വന്തം മുന്നണിക്കെതിരേ രംഗത്തുവന്നത്. മുനിസിപ്പല്‍ ഓഫീസ് കെട്ടിടനിര്‍മാണം, തെരുവുവിളക്ക് സ്ഥാപിക്കല്‍, ശൗചാലയ നിര്‍മാണം, ലാപ്‌ടോപ്പ്, കട്ടില്‍, തയ്യല്‍ മെഷീന്‍ വിതരണം എന്നിവയില്‍ ക്രമക്കേട് നടന്നു. ഇത് തെളിയിക്കുന്നതിനു…

        Read More

        വയനാട് ഉരുൾപൊട്ടൽ; വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.* തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ബാധിതരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് തയാറാക്കുന്നതിനു മുന്നോടിയായി ഉരുള്‍പൊട്ടല്‍ ബാധിത, സാധ്യതാ പ്രദേശങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എത്ര പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നു നിശ്ചയിക്കുക. സർക്കാർ ഉദ്ദേശിക്കുന്ന പുനരധിവാസ പാക്കേജില്‍ ഉരുള്‍പൊട്ടലിന് ഇരകളായവരെ മാത്രമല്ല, ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവർ കൂടി ഉള്‍പ്പെടുമെന്നാണു വിവരം. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നു തീരദേശവാസികളെ മാറ്റിപ്പാർപ്പിച്ചതിനു സമാനമായ ആലോചനയാണു വയനാട്ടിലും സർക്കാർ നടത്തുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനൊപ്പം കൃഷി ചെയ്യാനുള്ള അനുവാദവും നല്‍കും. അനുയോജ്യമായ സ്ഥല ലഭ്യതയ്ക്ക് അനുസൃതമായി ഒന്നിലധികം ടൗണ്‍ഷിപ്പുകളാണു സർക്കാർ ഉദ്ദേശിക്കുന്നത്. പത്തോളം പ്രദേശങ്ങള്‍ പരിഗണിക്കുന്നുണ്ട്. അവിടങ്ങളിലും വിദഗ്ധസമിതി ഭൂമിശാസ്ത്ര പഠനം നടത്തിയശേഷമാകും തീരുമാനത്തിലെത്തുക. വീടുകള്‍ നിർമിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തവരുമായി ആശയവിനിമയം നടത്തി വീടുനിർമാണ പദ്ധതിയും തയാറാക്കണം. ടൗണ്‍ഷിപ് നിർമിക്കാൻ ഉദ്ദേശിക്കുന്നത് എവിടെയെന്നും എന്തെല്ലാം സൗകര്യങ്ങളുണ്ടാകുമെന്നും ദുരിതബാധിതരെ ബോധ്യപ്പെടുത്തും. അവരുടെ അഭിപ്രായത്തിനാകും മുൻതൂക്കം. അതേസമയം, ആരെങ്കിലും ടൗണ്‍ഷിപ്പിനു പുറത്തു ബന്ധുവീടുകള്‍ക്കു സമീപമോ മറ്റോ താമസിക്കാൻ താല്‍പര്യപ്പെടുന്ന സാഹചര്യവും ഉണ്ടായേക്കാം. കഴിഞ്ഞ പ്രളയത്തില്‍ ഉള്‍പ്പെടെ, പ്രകൃതിദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുകയും ഭൂമി വാസയോഗ്യമല്ലാതാവുകയും ചെയ്ത ഘട്ടങ്ങളില്‍ സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും വീട് നിർമിക്കാൻ നാലു ലക്ഷം രൂപയുമാണു സർക്കാർ നല്‍കിയത്. ഈ മാതൃക ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അതും പരിഗണിക്കേണ്ടിവരും. കൃഷിയില്‍നിന്ന് ഉപജീവനം കണ്ടെത്തുന്നവരാണ് എന്നതും നാശത്തിന്റെ വ്യാപ്തിയും കണക്കിലെടുത്ത് തുക വർധിപ്പിക്കാനും ഇടയുണ്ട്. എന്നാല്‍ ടൗണ്‍ഷിപ്പിനു തന്നെയാണ് സർക്കാർ മുൻഗണന നല്‍കുന്നത്. ഉരുള്‍പൊട്ടലിന്റെ ഞെട്ടലില്‍നിന്ന് ആരും മോചിതരായിട്ടില്ലെന്നതിനാല്‍ അവർക്ക് ആലോചിച്ചു തീരുമാനമെടുക്കാനുള്ള സമയം നല്‍കിയശേഷം മാത്രമേ സർക്കാർ സ്ഥിരം പുനരധിവാസ പ്രവർത്തനത്തിലേക്കു കടക്കുകയുള്ളൂ. ആരുമില്ലാത്തവരായി മാറിയ 21 പേരുണ്ട്. 5 പുരുഷൻമാമാർ, 10 സ്ത്രീകള്‍, 18 വയസ്സിനു താഴെയുള്ള 6 പേർ. ഇവരുടെ പുനരധിവാസം പാക്കേജില്‍ പ്രത്യേകമായി ഇടംപിടിച്ചേക്കും.

        തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ബാധിതരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് തയാറാക്കുന്നതിനു മുന്നോടിയായി ഉരുള്‍പൊട്ടല്‍ ബാധിത, സാധ്യതാ പ്രദേശങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എത്ര പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നു നിശ്ചയിക്കുക. സർക്കാർ ഉദ്ദേശിക്കുന്ന പുനരധിവാസ പാക്കേജില്‍ ഉരുള്‍പൊട്ടലിന് ഇരകളായവരെ മാത്രമല്ല, ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവർ കൂടി ഉള്‍പ്പെടുമെന്നാണു വിവരം. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നു തീരദേശവാസികളെ മാറ്റിപ്പാർപ്പിച്ചതിനു സമാനമായ ആലോചനയാണു വയനാട്ടിലും സർക്കാർ നടത്തുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനൊപ്പം കൃഷി ചെയ്യാനുള്ള…

        Read More

          കോയമ്പത്തൂർ ബസിനു സ്വീകരണം നൽകി

          തരുവണ: മാനന്തവാടിയിൽ നിന്നു കോയമ്പത്തൂരിലേക്ക് പടിഞ്ഞാറത്തറ വഴി പുതുതായി ആരംഭിച്ച ട്രാൻസ്‌പോർട് ബസിനു തരുവണയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും പാസ്സഞ്ചേഴ്സ് അസോസിയേഷനും ചേർന്നു സ്വീകരണം നൽകി. മാനന്തവാടിയിൽ നിന്ന് 7.45ന് പുറപ്പെടുന്ന ബസ് രാവിലെ 6.45ന് കോയമ്പത്തൂരിൽ എത്തും. വാർഡ് മെമ്പർ സാവാൻ നാസർ, കമ്പ അബ്ദുല്ലഹാജി, ഉസ്മാൻ പള്ളിയാൽ, എ.കെ.ഹാരിസ്,നവാസ്, സി.എച്ച്.ഷറഫുദീൻ എന്നിവർ നേതൃത്വം നൽകി.

          Read More

            മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ ഹാൻസ് വേട്ട; മൂന്നരട്ടെണ്ണോളം ഹാൻസ് പിടികൂടി

            മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ മഹേഷ്.എസ് ൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ വന്‍ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട കാളി മുത്തു കുമാർ (41/26) 2/21,ചെലന്തിയമ്മൻ കോവിൽ സ്ട്രീറ്റ്,അർത്തുമാർ പാളയം റെഡിയന്നൂർ,പി.ഒ, പൊള്ളാച്ചി, കോയമ്പത്തൂർ എന്നയാൾ ആയി പിടിയിൽ ആയി. KA- 59-9282 നമ്പർ ലോറിയിൽ പഞ്ചസാര ലോഡിന്റെ മറവിൽ കടത്തുകയായിരുന്നു 3481.74 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ. പരിശോധനയിൽ, പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് എ സി, ബിനുമോൻ എ…

            Read More

            ജീവനക്കാരുടെ സുവർണ്ണ കാലം വിദൂരമല്ല: സജീവ് ജോസഫ് എം.എൽ.എ

            മാനന്തവാടി: ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലഘട്ടത്തിലേതിനു സമാനമായ ഒരു സുവർണ്ണ കാലം സിവിൽ സർവീസിൽ തിരിച്ചു വരുന്നതിൻ്റെ കാഹളം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ ഉയർന്നു കഴിഞ്ഞതായി സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് കെ.റ്റി.ഷാജി അധ്യക്ഷത വഹിച്ചു. ഒമ്പതു വർഷത്തെ ദുരിതം അവസാനിക്കുന്നതിൻ്റെ കൃത്യമായ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലം. സിവിൽ സർവീസ് മേഖല മാത്രമല്ല സാധാരണ ജനങ്ങളുടേയും ജീവിതം ദുസ്സഹമാക്കി തീർത്ത ഒരു സർക്കാരാണ്…

            Read More

            ദുരന്തബാധിതര്‍ക്ക് കൈതാങ്ങാകാന്‍ നെല്‍കൃഷിയുമായി എംജിഎം സ്‌കൂള്‍

            തൃശ്ശിലേരി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടമായ ഏറ്റവും അര്‍ഹതപ്പെട്ട മൂന്നു കുടുംബങ്ങള്‍ക്കു വീടുവെച്ചു നല്‍കാന്‍ വേറിട്ട സമീപനവുമായി എം.ജി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. വീട് നിര്‍മ്മാണത്തിനുള്ള ഫണ്ട് നെല്‍ക്കൃഷിയിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍. സ്‌കൂള്‍ മാനേജര്‍ ഫാ. സക്കറിയ വെളിയത്ത്, പ്രിന്‍സിപ്പല്‍ മാത്യു സക്കറിയ എന്നിവര്‍ തങ്ങളുടെ ആശയം സ്‌കൂള്‍ യോഗത്തില്‍ അറിയിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പൂര്‍ണസമ്മതം. തുടര്‍ന്ന് ആദ്യഘട്ടമായി തൃശ്ശിലേരി കാറ്റാടി പാടശേഖരത്തില്‍ സകൂളിന്റെ നെല്‍ക്കൃഷി തുടങ്ങി. തൃശ്ശിലേരിയിലെ മലക്കാരി എന്നവരില്‍ നിന്നു…

            Read More

            വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ നിർമ്മാണം തുടങ്ങണം

            കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിൽ തന്നെ നിർമ്മാണം ആരംഭിക്കണമെന്ന് വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി മുൻ ജനറൽ കൺവീനറും പൊതുപ്രവർത്തകനുമായ വിജയൻ മടക്കി മല കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാനന്തവാടിയിലെ മെഡിക്കൽ കോളേജാശുപത്രി നിലനിർത്തി കൊണ്ട് തന്നെ നിർമ്മാണ ജോലി ആരംഭിക്കണമെന്നും പാരിസ്ഥിതിക സാങ്കേതികത്വം പറഞ്ഞ് സ്ഥലം ഉപേക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2023 – ൽ വയനാട് കലക്റായിരുന്ന ഡോ.രേണുരാജ് സർക്കാരിലേക്ക് നൽകിയ റിപ്പോർട്ട് പൂഴ്ത്തിയെന്നും അദ്ദേഹം ആരോപിച്ചു.

            Read More