ബ്രഹ്‌മഗിരി സൊസൈറ്റിയിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കണം: എന്‍ ഡി അപ്പച്ചന്‍

ബത്തേരി: ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും, അഴിമതിക്കെതിരെ പ്രതിഷേധം തുടരുമെന്നും ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു. ബ്രഹ്‌മഗിരി സൊസൈറ്റിയുടെ അഴിമതി ചുണ്ടിക്കാട്ടി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുകയാണുണ്ടായത്. ഈ കേസിനെ നിയമപരമായി തന്നെ പാര്‍ട്ടി നേരിടും. നിരവധി നിക്ഷേപകരാണ് ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച് ദുരിതത്തിലായത്. ഇതിന് പുറമെ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ സൊസൈറ്റിക്കായി അനുവദിച്ചിട്ടുണ്ട്. വിവിധ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഈ തുക ചിലവാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തണം. സൈസൈറ്റിയെ വിശ്വസിച്ച് പണം നിക്ഷേപിച്ചവരില്‍ സാധാരണക്കാരായ ആളുകളുമുണ്ട്. ഇവരെല്ലാം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. കെടുകാര്യസ്ഥതയും അഴിമതിയും മൂലം തകര്‍ന്ന സൈസൈറ്റിക്ക് ജനങ്ങളുടെ നികുതിപ്പണം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ അത് എന്തിനാണ് ചിലവഴിച്ചതെന്നറിയാനുള്ള അവകാശമുണ്ട്. ഈ വിഷയത്തില്‍ ഇനിയും അതിശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും. കള്ളക്കേസെടുത്തത് കൊണ്ടൊന്നും ഈ വിഷയത്തില്‍ പിന്നോട്ടുപോവില്ലെന്നും അപ്പച്ചന്‍ പറഞ്ഞു. സൈസൈറ്റിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ നിരവധി പേര്‍ക്കെതിരെയാണ് കെസെടുത്തത്. നാല്‍പതിലധികം പേരാണ് കോടതിയില്‍ തിങ്കളാഴ്ച ഹാജരായത്. നാലുലക്ഷത്തിലേറെ രൂപയാണ് ഇതുമായി ബന്ധപ്പെട്ട് കെട്ടിവെച്ചത്. ഈ വിഷയത്തില്‍ നിയമപോരാട്ടം തുടരുമെന്നും, സി പി എം നേതാക്കളുടെ അഴിമതിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *