കൽപറ്റ : കർണാടകയിൽ നിന്ന് ചോള തണ്ട്, വൈക്കോൽ, നിരോധനവുമായി ബന്തപ്പെട്ട് നവംബർ 27 ന് മന്ത്രി ചിഞ്ചു റാണി കർണാടക മൃഗസംരക്ഷണ, റവന്യൂ മന്ത്രിമാർക്ക് കത്ത് നൽകിയിട്ടുണ്ട്. വസ്തുതാ ഇതായിരിക്കെ മന്ത്രി ചിഞ്ചു റാണിയും, സംസ്ഥാന സർക്കാറും കർഷകരെ ബാധിക്കുന്ന വിഷയത്തിൽ ഇടപെട്ടില്ലെന്ന് പറഞ്ഞ് ടി സിദ്ധീഖ് എം എൽ എ നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതവും ഉത്തരവാധിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടവുമാണ്. കർണാടക ഭരിക്കുന്നത് കോൺഗ്രസാണ്. കർഷക വിരുദ്ധമായ തീരുമാനം വന്നപ്പോൾ സ്വന്തം പാർട്ടിയുടെ ഗവൺമെന്റിൽ ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കുന്നതിന് പകരം സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണ്. ഉത്തരവ് വന്ന സമയങ്ങളിൽ രാഹുൽ ഗാന്ധി എം പി മണ്ഡലത്തിൽ ഉണ്ടായിരുന്നു. എംപിയെ കൊണ്ട് വിഷയത്തിൽ ഇടപെടിക്കാൻ ഡി സി സി നേതൃത്വവും എം എൽ എ യും തയാറായില്ലെന്ന് ഇ ജെ ബാബു കുറ്റപ്പെടുത്തി.
ചോള തണ്ട് നിരോധനം: ടി സിദ്ധീഖ് എം എൽ എയുടെ പ്രസ്താവന അടിസ്ഥാന രഹിതം : ഇ ജെ ബാബു
