കൽപറ്റ: തൊണ്ടർനാട് വില്ലേജ് പരിധിയിൽ ചാലിൽ കോറോമിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടക്കുന്ന നിർമ്മാണത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. മൂന്ന് ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയോടെയാണ് അനധികൃത കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. അനധികൃത കെട്ടിട നിർമ്മാണത്തിന്റെ മറവിൽ പണം വെട്ടിപ്പും നികുതിവെട്ടിപ്പും നടക്കുന്നതായും പരാതിയിൽ പറയുന്നു. അനധികൃത കെട്ടിട നിർമ്മാണം കാരണം മണ്ണിടിച്ചിൽ ഭീഷണിയുള്ളതായി പരാതിയിൽ പറയുന്നു. പെർമിറ്റിൽ അനുവദിച്ച രീതിയിലല്ല നിർമ്മാണം നടക്കുന്നത്. നിയമം സംരക്ഷിക്കേണ്ടവർ തന്നെ നിയമലംഘനം നടത്തുന്ന സാഹചര്യമാണുള്ളത്. കേരളത്തിൽ ഒരു സാധാരണക്കാരന് ലഭിക്കാത്ത ആനുകൂല്യങ്ങൾ ഒരു കോർപ്പറേറ്റ് കമ്പനി പണം നൽകി നേടിയെടുക്കുകയാണ് ചെയ്യുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി മറ്റൊരു കമ്പനി രജിസ്റ്റർ ചെയ്താണ് കെട്ടിട നിർമ്മാണം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.
November 13, 2024
ചാലിൽ കോറോമിൽ നടക്കുന്ന അനധികൃത നിർമ്മാണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
