കൽപറ്റ: ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷം 2024- 25 ഒന്നാം പാദം വരെ 2557 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിങ് അവലോകനയോഗത്തില്‍ അറിയിച്ചു. ഇതില്‍ മുന്‍ഗണനാ വിഭാഗത്തില്‍ 2021 കോടി രൂപയാണ് വിതരണം ചെയ്തത്. കാര്‍ഷിക വായ്പയായി 1329 കോടി രൂപയും നോണ്‍ ഫാമിങ് സെക്ടറില്‍ 529 കോടി രൂപയും മറ്റു മുന്‍ഗണന വിഭാഗത്തില്‍ 99 കോടി രൂപയുമാണ് വായ്പ നല്‍കിയത് . ബാങ്കുകളുടെ മൊത്തം വായ്പ 2023 ഏപ്രില്‍ 30 നെ അപേക്ഷിച്ച് 9974 കോടി രൂപയില്‍ നിന്നും 10725 കോടി രൂപയുടെ വര്‍ധനവുണ്ടായി. വായ്പ വിതരണത്തില്‍ 8 ശതമാനവും നിക്ഷേപത്തില്‍ 9 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തിയത് . ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 132 ശതമാനമാണ് രേഖപ്പെടുത്തിയത് . ടി.സിദ്ദിഖ് എം.എല്‍.എ ബാങ്കിങ് അവലോകന യോഗം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കലക്ടര്‍ ഗൗതം രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ , കനറാ ബാങ്ക് റീജിയണല്‍ ഹെഡ് ലത പി കുറുപ്പ് ,ആര്.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫിസര്‍ ഇ.കെ.രഞ്ജിത്ത് , ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ടി.എം.മുരളീധരന്, നബാര്‍ഡ് ഡിസ്റ്റിക് ഡെവലപ്മെന്റ് ഓഫിസര്‍ ആര്.ആനന്ദ് ,കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലസുബ്രഹ്മണ്യന്, ഡി.ഐ.സി ജനറല്‍ മാനേജര്‍ ആര്.രമ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായ്പാ വിതരണത്തില്‍ വര്‍ദ്ധനവ്; ഒന്നാം പാദത്തില്‍ 2557 കോടി രൂപ നല്കി
