ബത്തേരി : ദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി ഒരു കുടുംബത്തിന് 100 തൊഴിൽ എന്നുള്ള ലക്ഷ്യത്തോടു കൂടി യു പി എ സർക്കാർ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി വിഹിതങ്ങൾ വെട്ടി കുറച്ചു തൊഴിൽ ദിനം 50 പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നതായി
തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി) ജില്ലാ പ്രവർത്തക കൺവൻഷൻ കുറ്റപ്പെടുത്തി. തൊഴിലുറപ്പ്
പദ്ധതിയുടെ രൂപീകരണ കാലഘട്ടത്തിൽ കർഷക തൊഴിലാളികൾക്കുള്ള കൂലി നൽകുമെന്ന് പ്രഖ്യാപിത നയത്തിൽ നിന്നും കൊടുക്കുവാൻ സർക്കാർ തയ്യാറായിട്ടില്ല. നാമമാത്രമായ കൂലി മാത്രമാണ് തൊഴിലാളികൾക്ക് ലഭിക്കുന്നുള്ളൂ.
തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർഷത്തിൽ 200 ആക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 700 രൂപയാക്കുക, തൊഴിലാളികളുടെ ജോലി സമയത്തുള്ള സുരക്ഷ ഉറപ്പുവരുത്തുക, തൊഴിലാളികൾക്ക് ഇ എസ് ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കൺവൻഷൻ ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡൻ്റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി ജയ മുരളി, മേഴ്സി സാബു, രാധ രാമസ്വാമി, കെ അജിത, ബി സുരേഷ് ബാബു, ഉമ്മർ കുണ്ടാട്ടിൽ, ശ്രീനിവാസൻ തൊവരിമല, പിഎൻ ശിവൻ, കെ കെ രാജേന്ദ്രൻ, വർഗീസ് നെന്മേനി, താരിഖ് കടവൻ, ജിജി അലക്സ് തുടങ്ങിയവർ സംസാരിച്ചു.
തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി) ജില്ലാ പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു.
