ബസ്സുകൾ കൂട്ടിയിടിച്ച് പരിക്കേറ്റവരെ കൊണ്ട് പോകാൻ ആംബുലൻസ് പോലുമില്ലാത്ത മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ ജനരോഷം ഉയരണം -എസ്‌ഡിപിഐ
കാട്ടിക്കുളം 54 ൽ കർണാടക ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയവരെ വിധക്ത ചികിത്സാർത്ഥം മറ്റു ആശുപത്രിയിലേക്ക് റഫർ ചെയ്ത് ഒരു മണിക്കൂർ പിന്നിട്ടിട്ടും ആംബുലൻസ് ഇല്ലാത്തതിനാൽ ഇപ്പോഴും മെഡിക്കൽ കോളേജിൽ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും മെഡിക്കൽ കോളേജിലെ ആംബുലൻസുകൾ യഥാസമയം റിപ്പയർ ചെയ്യാതെ കട്ടപുറത്താക്കിയ അധികാരികൾക്കെതിരെ ജനരോഷം ഉയരണമെന്നും എസ്‌ഡിപിഐ മാനന്തവാടി മുൻസിപ്പൽ സെക്രട്ടറി ഇൻചാർജ് നൗഷാദ് കെ ആവശ്യപ്പെട്ടു.
