എസ്. ജാനകിയമ്മയുടെ നിര്യാണത്തില്‍ കൃഷിമന്ത്രി ടി.സിദ്ദിഖ് അനുശോചിച്ചു.

തെന്നിന്ത്യന്‍ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ അതുല്യമായ നാദവിസ്മയത്തിനാണ് ജാനകിയമ്മയുടെ വിയോഗത്തോടെ വിരാമമായതെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. തെന്നിന്ത്യയുടെ പ്രിയ വാനമ്പാടിയായ എസ്. ജാനകിയമ്മ വിടവാങ്ങി എന്ന വാര്‍ത്ത അങ്ങേയറ്റം ശൂന്യതയോടെയാണ് ഓരോ സംഗീതപ്രേമിയും കേള്‍ക്കുന്നത്.പതിറ്റാണ്ടുകളോളം നമ്മുടെ ഓരോ വികാരങ്ങളിലും ആ ശബ്ദം കൂട്ടുണ്ടായിരുന്നു. നമ്മള്‍ സന്തോഷിച്ചപ്പോഴും സങ്കടപ്പെട്ടപ്പോഴും ഏകാന്തതയിലുമെല്ലാം ജാനകിയമ്മയുടെ പാട്ടുകള്‍ നമ്മെ തലോടിക്കൊണ്ടിരുന്നു. ഉണര്‍ത്താനും ഉറക്കാനും ഒരു അമ്മയുടെ വാത്സല്യത്തോടെ ആ സ്വരം എന്നും നമ്മോടൊപ്പമുണ്ടായിരുന്നു. അത്രയേറെ ജീവന്‍ നല്‍കി പാടിയ മറ്റൊരു ഗായിക ചരിത്രത്തില്‍ അപൂര്‍വ്വമാണ്. ഭാഷകളുടെ അതിരുകള്‍ ഭേദിച്ച് സംഗീതത്തെ ജനങ്ങളുടെ ആത്മാവിനോട് ചേര്‍ത്തു നിര്‍ത്തിയ അതുല്യ പ്രതിഭയാണ് വിടവാങ്ങിയതെന്നും ജാനകിയമ്മയുടെ വേര്‍പാട് ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും ടി.സിദ്ദിഖ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *