മീനങ്ങാടി : ഡി.സി.സി ട്രഷറർ
എൻ.എം. വിജയൻ്റെ ആത്മഹത്യയെ
തുടർന്ന് രാഷ്ട്രീയ ലാഭം കൊയ്യുക
എന്ന ഏക ലക്ഷ്യത്തോടെ സി.പി.എമ്മും
പാർട്ടി ശത്രുക്കളും ചേർന്ന്
ഐസി ബാലകൃഷ്ണൻ എംഎൽഎ യേയും ഡി.സി.സി പ്രസിഡണ്ട് എൻഡി അപ്പച്ചനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെയും അപമാനിക്കുവാനും അപകീർത്തിപ്പെടുത്തുവാനും
അതുവഴി കോൺഗ്രസ്സ്
പ്രസ്ഥാനത്തെ തകർക്കുവാനും
നേതാക്കളെ ഇല്ലായ്മ ചെയ്യാനുള്ള
ഭരണകൂടത്തിന്റെയും സി.പി.എമ്മി
ന്റെയും ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് ബഹുമാനപ്പെട്ട കോടതി വിധിയെന്ന് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കൾക്ക് വേണ്ടി കരുത്തുറ്റ പ്രകടനത്തിലൂടെ കോടതിയിൽ ഹാജരായി ശക്തമായ വാദങ്ങൾ നിരത്തി വാദിച്ച അഡ്വ..ടി.എം. റഷീദിനെയും ,
അഡ്വ.എൻ.കെ .വർഗീസിനെയും ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി
അഭിനന്ദിച്ചു .പാർട്ടിയുടെ
യശസ്സ് ഉയർത്തിപ്പിടിക്കുവാനും, നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ
വിശ്വാസവും ഊട്ടി ഉറപ്പിക്കുന്നതിനും
കോടതിയുടെ മുൻകൂർ ജാമ്യത്തിലൂടെ സാധിച്ചുവെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്,വി എം വിശ്വനാഥൻ,
ബേബി വർഗീസ്,വിഎസ് ജയനന്ദൻ
ടി കെ തോമസ്, എം ജി ബേബി ,പി ജി സുനിൽ , ഷാജിതോബ്രയിൽ,ശിവരാമൻ മാതമൂല, വിനു തോമസ്,
വി ആർ ശിവൻ. സുന്ദരൻ പി എ ,
എൻ ആർ .പ്രകാശ്,
വി ആർ ഷാജി ,റിജേഷ് റാട്ടക്കുണ്ട്. ജിബിൻ നൈനാൻ,ദിനേശ് കുമാർ. ശ്രീനിവാസൻ വേങ്ങൂർ . തുടങ്ങിയവർ ഐക്യദാർഢ്യ പ്രകടനത്തിന് നേതൃത്വം നൽകി.
സി പി എമ്മിൻ്റെ ദുഷ്പ്രചരണത്തിന് ഏറ്റ തിരിച്ചടിയാണ് കോടതി വിധി.
