ക്ഷേമനിധി തട്ടിപ്പിന് കൂട്ട് ചില എം.വി.ഡി ഉദ്യോഗസ്ഥർ, കൂടെ ഇടനിലക്കാരും
തിരുവനന്തപുരം: മോട്ടോർവാഹന ക്ഷേമനിധി കുടിശ്ശിക തട്ടിപ്പിന് മോട്ടോർവാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരും കൂട്ട്. ‘വാഹൻ’ സോഫ്റ്റ്വേറിലെ പിഴവ് മുതലെടുത്താണ് ക്ഷേമനിധി കുടിശ്ശികയുള്ള വാഹനങ്ങളുടെ സേവനവിലക്ക് മാറ്റുന്നത്. നികുതിക്കുടിശ്ശികയെത്തുടർന്ന് ജപ്തി നേരിടുന്ന വാഹങ്ങൾക്കും ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യാത്തവയ്ക്കും നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ഇളവ് നൽകുന്നുണ്ട്. കോമ്പൗണ്ടിങ് ഫീസ് സ്വീകരിക്കാൻ ഓഫീസുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യമാണ് ദുരുപയോഗം ചെയ്യുന്നത്. കൗണ്ടറുകളുടെ ചുമതലയുള്ള ചില ജീവനക്കാരാണ് ഇടനിലക്കാർക്ക് കൂട്ടുനിൽക്കുന്നത്. അധിക നികുതി, ഫീസ് തുടങ്ങി വാഹനരേഖകൾ പരിശോധിച്ച് തുക കണക്കാക്കി ഈടാക്കുന്നതിനാണ് കോമ്പൗണ്ടിങ് സൗകര്യം…
