മേപ്പാടി: മദ്രസകളെ തുടച്ചുനീക്കാനുള്ള കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ച് ആർ. ജെ. ഡി മദ്രസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ബാലാവകാശ കമ്മിഷൻ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശത്തിന്മേൽ കത്തിവച്ച് ഭരണഘടന ഉന്മൂലനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ വർഗീയ അജണ്ടകളുടെ മറ്റൊരു നീക്കമാണ് മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മിഷന്റെ നീക്കം. ഇഷ്ടപ്പെട്ട മതം വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും അത് പഠിക്കാനുമുള്ള അവകാശം ഭരണ ഘടന അനുവദിച്ചതാണ്. രാജ്യത്തെ ഇസ്ലാം മത വിശ്വാസികൾക്ക് ഒരു വിശ്വാസി എന്ന നിലയിലുള്ള ആചാരങ്ങളും, അനുഷ്ഠാനങ്ങളും, മത മൂല്യങ്ങളും, തത്വങ്ങളും, വിധി വിലക്കുകളും സ്വായത്തമാക്കി ഒരു നല്ല മുസ്ലിമും അതിലൂടെ ഒരു നല്ല മനുഷ്യനിലേക്കുമെത്താൻ വഴിയൊരുക്കുന്ന കേന്ദ്രങ്ങളായിട്ടാണ് മദ്രസകൾ പ്രവർത്തിക്കുന്നത്. അതൊരിക്കലും രാജ്യ വിരുദ്ധമല്ലെന്ന് മാത്രമല്ല ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്ന ഇടം കൂടിയാണ്. ഇതിനെതിരെയുള്ള നീക്കങ്ങൾ ദുരുദ്ദേശപരം തന്നെയാണെന്നും
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാനെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. ഇതിലൂടെ അടച്ചു പൂട്ടുന്ന മദ്‌റസകളിൽ കൂടി ലഭ്യമായിരുന്ന സ്‌കൂൾ വിദ്യാഭ്യാസവും കൂടി ഇല്ലാതാക്കുകയല്ലേ തത്വത്തിൽ സംഭവിക്കുന്നത്.
ഒരു വിശ്വാസി സമൂഹം അവരുടെ ജീവിത സഞ്ചാരത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്ന മദ്രസ സംവിധാനങ്ങളെ തുടച്ചു നീക്കാനുള്ള ശ്രമമാണിത്. മത സംവിധാനങ്ങൾക്ക് നേരെയുള്ള കടന്ന് കയറ്റത്തിന്റെ തുടക്കമായി ഇതിനെ കാണേണ്ടതുണ്ട്. മതേതര സമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ആർ. ജെ. ഡി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി കുന്നമ്പറ്റയിൽ സംഘടിപ്പിച്ച മദ്രസ്സ സംരക്ഷണ സദസ്സ് ആർജെഡി വയനാട് ജില്ലാ വർക്കിങ് പ്രസിഡൻ്റ് പി.കെ അനിൽ കുമാർ നിർവഹിച്ചു പി. കോമു, മുഹമ്മദ് സഖാഫി, അജേഷ്, അജ്മൽ സാജിദ്, സഹദേവൻ. സി, റിഷാൽ.സി, അഷ്‌റഫ് ഈ. എം മുഹമ്മദ് കുട്ടി. യൂ എന്നിവർ സംസാരിച്ചു.
