കൽപ്പറ്റ: മനുഷ്യത്വത്തിൻ്റെ ശക്തിയും മഹത്വവുമാണ് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേരളം ഉയർത്തിപ്പിടിച്ചതെന്ന് പ്രിയങ്കഗാന്ധി എം.പി. ദുരന്തബാധിതരുടെ ജീവിതം പുനർനിർമ്മിക്കുന്ന ആദ്യത്തെയും അതിപ്രധാനവുമായ ചുവടുവെപ്പാണ് ടൗൺഷിപ്പ് നിർമ്മാണം. ഏല്ലാവരും ഒന്നിച്ച് നിന്ന് പ്രവർത്തിച്ചതിനാൽ കേന്ദ്രത്തെ കൊണ്ട് അതിതീവ്ര ദുരന്തമായി അംഗീകരിപ്പിക്കാൻ സാധിച്ചു. എന്നാൽ ഫണ്ട് ഇതുവരെ ലഭ്യമായില്ല. ദുരന്തബാധിതരുടെ ജീവിതം പുനർനിർമ്മിക്കുന്ന പ്രക്രിയയിൽ രാജ്യം മുഴുവൻ ഒപ്പമുണ്ടാവുമെന്നും എം.പി പറഞ്ഞു.
