മാലിദ്വീപ് :മാലി ദ്വീപിലെ ദാരുമവന്ത സ്കൂളിൽ നിന്ന് ഒ-ലെവൽ പൂർത്തിയാക്കി ഇടുക്കി, കുടയത്തൂർ ചെറിയ കാലായിൽ മുഹമ്മദ് ഷാ നിസ മുഹമ്മദ് ഷാ ദ മ്പതികളുടെ മകനായ അഹമ്മദ് സിദ്ദീഖ് മിൻഷാവി.
ദിവേഹിയും, ഇസ്ലാമും വിഷയങ്ങളിൽ എ പ്ലസ് നേടി ശ്രദ്ധേയമായ വിജയം ഇന്ത്യൻ വംശജൻ നേടിയെന്ന അംഗീകാരവും ലഭിച്ചിരിക്കുന്നു.
മിൻഷാവിയുടെ മികച്ച നേട്ടങ്ങൾക്ക് അന്തർദേശീയ തലത്തിൽ വ്യാപകമായ പ്രശംസയും, അംഗീകാരവും ലഭിച്ചു.
മിൻഷാവിയുടെ അമ്മ നിസാ മിസ് ദാരുമവന്ത സ്കൂൾ ലെ ഒരു ഇക്കണോമിക്സ് അധ്യാപികയാണ്. അവർ അവിടെ 19 വർഷമായി അധ്യാപനം നടത്തിവരുന്നു. അദ്ദേഹത്തിന്റെ സഹോദരി മറിയം ഷനീസ് മുഹമ്മദ് ഷൗ വളരെ ചെറുപ്പത്തിലായിരിക്കെയാണ് മാലിദ്വീപിലെത്തിയത്. മിൻഷാവി മാലിദ്വീപിൽ തന്നെയാണ് ജനിച്ചത്. ഇരുവരും അവരുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ദാരുമവന്ത സ്കൂളി ലാണ്. അവരുടെ പിതാവ് കഴിഞ്ഞ 30 വർഷമായി മാലിദ്വീപിൽ ജോലി ചെയ്യുന്നു.
ഷനീസ് ദിവേഹിയും ഇസ്ലാമും പഠിച്ചിരുന്നില്ലാത്തതിനാൽ സ്കൂളിലെ ഉയർന്ന സ്ഥാനങ്ങൾക്ക് മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. സഹോദരിക്ക് നേടാനാകാത്ത സ്ഥാനം നേടണമെന്ന ആഗ്രഹമാണ് മിൻഷാവിയെ ആ വിഷയങ്ങൾ പഠിക്കാൻ പ്രേരിപ്പിച്ചത്. മാലിദ്വീപ് വിദ്യാർത്ഥികളോടൊപ്പം ശക്തമായ മത്സരത്തിലൂടെ അദ്ദേഹം വിജയിച്ചു.
“എന്റെ സഹോദരി മറിയത്തിന് നേടാനാകാത്ത സ്ഥാനം നേടാനാണ് ഞാൻ ഇസ്ലാമും ദിവേഹിയും പഠിച്ചത്,” എന്ന് മിൻഷാവി വിദ്യാർത്ഥി മാധ്യമത്തോട് പറഞ്ഞു.
ആദ്യകാലത്ത് ദിവേഹിയും ഇസ്ലാമും പഠിക്കുന്നത് തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സ്കൂളിലെ പഠനവും ട്യൂഷൻ അധ്യാപകരുടെ സഹായവും സ്വന്തം പരിശ്രമവും ചേർന്നപ്പോൾ, എസ്. എസ്. സി പരീക്ഷയിൽ പ്രതീക്ഷിച്ചതിലും മികച്ച ഫലമാണ് അദ്ദേഹം നേടിയത്.
ദിവേഹി പഠിപ്പിച്ച സീനിയ മിസിനെയും ട്യൂഷൻ സഹായം നൽകിയ അബ്ദുറഹ്മാൻ സാറിനെയും മിൻഷാവി പ്രത്യേകമായി നന്ദി അറിയിച്ചു.
“ദിവേഹിയിൽ ഒരു ബി ഗ്രേഡും, ഇസ്ലാമിൽ ബി അല്ലെങ്കിൽ എ ഗ്രേഡും ലഭിക്കുമെന്നാണ് ഞാൻ കരുതിയത്,” എന്ന് അദ്ദേഹം സന്തോഷത്തോടെയും അതിശയത്തോടെയും പറഞ്ഞു.
പല വിദ്യാർത്ഥികൾക്കും ദിവേഹിയും ഇസ്ലാമും ബുദ്ധിമുട്ടാകുന്നത് അവർ ആ വിഷയങ്ങളിൽ മതിയായ ശ്രദ്ധയും പരിശ്രമവും ചെലുത്താത്തതിനാലാണെന്ന് മിൻഷാവി പറഞ്ഞു.
“ഒരു വിഷയം ബുദ്ധിമുട്ടാണെന്നത് ഉപേക്ഷിക്കാനുള്ള കാരണം അല്ല. നല്ല ഫലം നേടാൻ കഠിനാധ്വാനം വേണം. അധ്യാപകർ ക്ലാസിൽ പഠിപ്പിക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കുന്നത് വളരെ പ്രധാനമാണ്. അതിന് ശേഷം ബാക്കി വരുന്നത് സ്വന്തം പരിശ്രമമോ ട്യൂഷൻ അധ്യാപകരുടെ സഹായമോ ആണ്,” എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷവും ദാരുമവന്ത സ്കൂളിലെ മികച്ച ഫലം നേടിയതും മിൻഷാവിയായിരുന്നു. ദേശീയ തലത്തിലെ മുൻനിര പത്തിൽ നാലാം സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചു.
ദിവേഹി ഭാഷ വളരെ നന്നായി സംസാരിക്കുന്ന മിൻഷാവി, എ-ലെവൽ പഠനം ഇന്ത്യയിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരിയും എ-ലെവൽ പഠനം പൂർത്തിയാക്കിയത് ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദാരുമവന്ത സ്കൂളിൽ പഠിക്കുമ്പോൾ താൻ ഇന്ത്യൻ വിദ്യാർത്ഥിയാണെന്ന് പലർക്കും അറിയില്ലായിരുന്നുവെന്നും, പിന്നീട് അറിയുമ്പോൾ അവർ അത്ഭുതപ്പെടാറുണ്ടെന്നും മിൻഷാവി പറഞ്ഞു.
“സാധാരണയായി ഇടപഴകുമ്പോൾ ഞാൻ ഇന്ത്യൻ ആണെന്ന് ആരും മനസ്സിലാക്കാറില്ല. ഞാൻ ഇന്ത്യൻ വിദ്യാർത്ഥിയാണെന്ന് പറയുമ്പോൾ അവർക്ക് അത്ഭുതമാകുന്നു,” എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
തന്റെ വിജയത്തിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണെന്നും മിൻഷാവി പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ നദിറ നൽകിയ പ്രോത്സാഹനവും അടുത്ത പിന്തുണയും തന്റെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
“പ്രിൻസിപ്പൽ നാദിറ മാഡം നൽകിയ പ്രോത്സാഹനവും പിന്തുണയും മുന്നോട്ട് പോകാൻ വലിയ പ്രചോദനമായി. അത് എന്റെ പഠനത്തിൽ വലിയ ഉത്സാഹം നൽകി,” എന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് സഹായം ചെയ്തവരുടെ പട്ടികയിൽ ഡെപ്യൂട്ടി പ്രിൻസിപ്പൽമാരായ ജയ്സ് , ശിഹാമ എന്നിവരെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
ട്യൂഷൻ ഇല്ലാതെ തന്നെ ഇസ്ലാമിൽ A* നേടാൻ സഹായിച്ച സിതുണയ്, ഫിയുന്ന എന്നിവർക്കും അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.
ഗ്രേഡ് 1 ക്ലാസ് ടീച്ചർ ഐഡ ഗ്രേഡ് 3 ക്ലാസ് ടീച്ചർ മാരീ ഗ്രേഡ് 10 ലീഡിംഗ് ടീച്ചർ നിസൂ ഗ്രേഡ് 10 ക്ലാസ് ടീച്ചർ സിഹൂ എന്നിവരെയും തന്റെ നന്ദിപട്ടികയിൽ മിൻഷാവി ഉൾപ്പെടുത്തി.
ദിവേഹി പഠിക്കുന്നത് ബുദ്ധിമുട്ടാണെന്നും, ദിവേഹി ഭാഷയിലൂടെ ഇസ്ലാം പഠിക്കുമ്പോൾ വിഷയങ്ങൾ “മനസ്സിലാകുന്നില്ല” എന്നുമുള്ള പരാതികൾക്ക് മിൻഷാവിയുടെ വിജയം ശക്തമായ മറുപടിയാണ്.
ഭാഷയോ പശ്ചാത്തലമോ എന്തായാലും ദൃഢനിശ്ചയവും ശരിയായ മാർഗനിർദ്ദേശവും കഠിനാധ്വാനവും ഉണ്ടെങ്കിൽ വിജയം നേടാമെന്ന വലിയ പാഠവും അദ്ദേഹത്തിന്റെ നേട്ടം മാലിദ്വീപ് മാതാപിതാക്കൾക്ക് നൽകുന്നു.
