വാക്കുപാലിച്ച്‌ മന്ത്രി; കുട്ടികളുടെ സ്വന്തം ശാലിനി ടീച്ചറും അശ്വതി ടീച്ചറും മുണ്ടക്കൈ സ്കൂളില്‍ തിരിച്ചെത്തും

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ എല്‍പി സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട രണ്ട് അധ്യാപകരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ്. ഉരുള്‍പൊട്ടലില്‍ തകർന്ന മുണ്ടക്കൈ എല്‍പി സ്കൂളിലെ വിദ്യാർത്ഥികള്‍ പുനപ്രവേശന ദിവസം വിദ്യാഭ്യാസ മന്ത്രിയോട് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ തിരികെ സ്കൂളിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്കൂളില്‍ നിന്ന് സ്ഥലം മാറിപ്പോയ അവരുടെ സ്വന്തം ശാലിനി ടീച്ചറെയും അശ്വതി ടീച്ചറെയും തിരികെ വേണമെന്നായിരുന്നു അവര്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടത്.   വിദ്യാര്‍ത്ഥികളുടെ സ്നേഹാഭ്യര്‍ത്ഥനയെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ…

Read More

ക്വാറി,ക്രഷര്‍ അനുമതിക്ക് മുമ്പ് ആശങ്കകള്‍ പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കൽപ്പറ്റ: ജില്ലയില്‍ ക്വാറി, ക്രഷര്‍ എന്നിവയ്ക്ക് അനുമതി നല്‍കുന്നതിനു മുമ്പ് പ്രദേശവാസികളുടെ യഥാര്‍ത്ഥത്തിലുള്ള ആശങ്കകളും ബന്ധപ്പെട്ട ചട്ടങ്ങളും പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്.സുല്‍ത്താന്‍ ബത്തേരിയില്‍ പാടിച്ചിറ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് ക്വാറി തുടങ്ങുന്നതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.ജില്ലാ കളക്ടറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പാടിച്ചിറ വില്ലേജില്‍ തറപ്പത്ത് കവല ചാമപ്പാറ റോഡിന്റെ അരികിലാണ് കരിങ്കല്‍ ഖനനത്തിന് സര്‍ക്കാര്‍ അനുമതിക്കായി സ്വകാര്യ വ്യക്തി അപേക്ഷ നല്‍കിയത്. ഇതിന് പരിസ്ഥിതി…

Read More

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ വിജയം 35-50 ശതമാനം മാത്രം.

തിരുവനന്തപുരം; പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് രീതി പ്രാബല്യത്തിലായി ഒരു മാസം പിന്നിട്ടതോടെ വിജയശതമാനത്തില്‍ വലിയ കുറവ്. മുൻപ് 50-70 ശതമാനം വരെ വിജയം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 35-മുതല്‍ 50 ശതമാനം വരെയാണ് വിജയമുള്ളത്. എം80 വാഹനങ്ങള്‍ക്ക് പകരം ബൈക്കിലേക്ക് ടെസ്റ്റ് മാറ്റിയതും വിജയശതമാനത്തില്‍ ഇടിവുണ്ടാക്കി. കൈ കൊണ്ടു ഗിയർമാറ്റാവുന്ന എം90 ക്ക് പകരം കാലികൊണ്ട് ഗിയർമാറ്റാവുന്ന ബൈക്കുകളിലേക്ക് മാറിയതാണ് ആദ്യ നാളുകളില്‍ പണിയായത്. എം80 യില്‍ പരിശീലനം നേടിയവർ പിന്നീട് ബൈക്കുകളിലും പരിശീലനം ചെയ്താണ് ഡ്രൈവിംഗ്…

Read More

വയനാട് പുനരധിവാസ ഫണ്ട്: ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി രാഹുല്‍ ഗാന്ധി.

ഡൽഹി: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി ഒരുമാസത്തെ ശമ്പളമായ 2,30,000 രൂപ സംഭാവന നല്‍കി. വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നേരിട്ടാണ് വിലയിരുത്തുന്നത്. പാര്‍ട്ടി ഘടകങ്ങളും പോഷക സംഘടനകളും സെല്ലുകളും എംപിമാരും എംഎല്‍എമാരും കൈമാറേണ്ട തുക നിശ്ചയിച്ച് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേതാക്കള്‍ക്കും മൊബൈല്‍ ആപ്പ് വഴി സംഭാവന നേരിട്ട് കൈമാറാം. സംഭാവന ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കപ്പെട്ടു…

Read More

മുണ്ടക്കൈ ഉരുൾ പൊട്ടൽ:നിർണായക പ്രഖ്യാപനവുമായി സർക്കാർ.

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ ഉള്‍പ്പെടെ വൈത്തിരി താലൂക്കിലെ വായ്പകളിന്മേലുള്ള റവന്യു റിക്കവറി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ദുരന്ത ബാധിത മേഖലകളിലെ ആളുകളുടെ വായ്പകള്‍ക്ക് പ്രഖ്യാപനം ബാധകമായിരിക്കും. കഴിഞ്ഞ ജൂലൈയിൽ പാസാക്കിയ റവന്യു റിക്കവറി ഭേദഗതി നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്‍റെ നിര്‍ണായക തീരുമാനം. റവന്യു മന്ത്രി കെ രാജനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് സംബന്ധിച്ച് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.   ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങള്‍…

Read More

സംഘടനകളുടെ ഭക്ഷണവിതരണം ADGP തടഞ്ഞു’; അജിത് കുമാറിനെതിരെ CPI വയനാട് ജില്ലാ സെക്രട്ടറി.

സുൽത്താൻ ബത്തേരി: എ.ഡി.ജി.പി. അജിത്കുമാറിനെതിരെ വയനാട് സി.പി.ഐ.യും രംഗത്ത്. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. നല്ലരീതിയിൽ മുന്നോട്ടുപോയ രക്ഷാപ്രവർത്തനത്തിനിടെ വിവാദങ്ങൾ സൃഷ്ടിച്ചു. ദുരന്തമേഖലയിൽ സന്നദ്ധപ്രവർത്തകരുടെ ഭക്ഷണവിതരണം നിർത്തിവെച്ചത് എ.ഡി.ജി.പി.യാണെന്നും സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ആരോപിച്ചു.   ദുരന്തമുണ്ടായപ്പോൾ മന്ത്രി കെ.രാജൻ സ്ഥലത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന് പോലും ആക്ഷേപമില്ലാത്ത വിധത്തിൽ ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനത്തിന് മന്ത്രിമാർ നേതൃത്വം നൽകി. ഒരുദിവസം കെ. രാജൻ അവിടെ നിന്നും മാറിയതോടെയാണ് വിവാദമുണ്ടായത്. സന്നദ്ധപ്രവർത്തകർ വിതരണംചെയ്യുന്ന…

Read More

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.     40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും ജാഗ്രത പുലർത്തണം. വടക്കൻ കേരള തീരത്ത് നിലനിന്നിരുന്ന ന്യൂനമർദ്ദ പാതി ദുര്‍ബലമായതായി റിപ്പോർട്ട്. അതേസമയം, വ്യാഴാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും, ഇന്നത്തെ മീന്‍പിടിത്തത്തിന് തടസമില്ലെന്നാണു കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.     ഇടിമിന്നലിൽ നിന്ന്…

Read More

ദുരന്തബാധിതർക്കുള്ള വാടകയും അടിയന്തര സഹായവും വർദ്ധിപ്പിക്കണം മുഖ്യമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി.

കല്പറ്റ: വയനാട് ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവർക്ക് നൽകുന്ന അടിയന്തിര സഹായവും വാടകയും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വീട് നഷ്ടപ്പെട്ടവർക്ക് വാടകയ്ക്ക് നൽകുന്ന ആറായിരം രൂപ മേപ്പാടി പഞ്ചായത്തിൽ അപര്യാപ്തമാണ്. താൽക്കാലിക ആശ്വാസമായി നൽകുന്ന പതിനായിരം രൂപയും പുതിയ ഒരു വീട്ടിലേക്ക് മാറുന്നവർക്ക് അപര്യാപ്തമാണെന്നും അതിനാൽ വാടക മേപ്പാടിയിൽ നിലവിലുള്ള വാടകയുടെ തുകയിലേക്ക് വർധിപ്പിക്കുകയും അടിയന്തിര സഹായധനം വർദ്ധിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ദുരന്തത്തിൽ ഒട്ടേറെ കൃഷിഭൂമിയും ജനങ്ങളുടെ…

Read More

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: വാടക വീടുകളിലുള്ളവരുടെ വിവരശേഖരണം പൂര്‍ത്തിയായി

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപന പരിധികളിലെ വാടക വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരശേഖരണം പൂര്‍ത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. വാടക വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് വാടകയിനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുക അനുവദിക്കാനുള്ള വിവര ശേഖരണമാണ് പൂര്‍ത്തിയായത്്. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ വൈത്തിരി താലൂക്ക് ഓഫീസില്‍ നിന്നും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക നിക്ഷേപിക്കുമെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ 18 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 888…

Read More

വാഹനാപകടത്തിൽ നേഴ്സിംഗ് ജീവനക്കാരൻ മരണപെട്ടു.

ആലപ്പുഴ: ആലപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി ജില്ലാ ആശുപത്രിയിലെ മുൻ നഴ്സിങ് ജീവനക്കാരൻ പുറക്കാട് പുത്തൻ നട പുത്തൻപറമ്പിൽ നിപുൺ ഗോപാലകൃഷ്ണൻ [35] ആണ് മരിച്ചത്. ഡിവൈഡറിൽ തട്ടിമറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവിനെ പിന്നാലെയെത്തിയ ലോറി യിടിക്കുകയായിരുന്നു. ആലപ്പുഴ പുന്നപ്ര കുറവന്തോടിനു സമീപം വെച്ചായിരുന്നു അപകടം. മാനന്തവാടി ജില്ലാ ആശു പത്രിയിൽ ഏഴ് വർഷം ജോലി ചെയ്ത ശേഷം രണ്ട് വർഷം മുൻപാണ് നിപുൺ സ്ഥലം മാറി പോയത്. നിലവിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ജീവനക്കാരനായിരുന്നു….

Read More