തിരക്കൊഴിഞ്ഞ് പാൽ അളവുകേന്ദ്രങ്ങൾ
കല്‍പ്പറ്റ: ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ ക്ഷീര സംഘങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാല്‍ അളവുകേന്ദ്രങ്ങള്‍ക്ക് പാല്‍ വാങ്ങല്‍ ഇടമായി പരിണാമം. അളവുകേന്ദ്രങ്ങളില്‍ പാല്‍ നല്‍കുന്നതിന് ക്ഷീര കര്‍ഷകകര്‍ തിക്കിത്തിരക്കുന്നത് പഴങ്കഥയായി. മിക്ക കേന്ദ്രങ്ങളിലും നാമമാത്ര കര്‍ഷകരാണ് രാവിലെയും ഉച്ചകഴിഞ്ഞും പാല്‍ അളവിനെത്തുന്നത്. സംഘം ജീവനക്കാരന്‍ അളന്നെടുക്കുന്ന പാല്‍ വാങ്ങുന്നതിന് ആളുകള്‍ കാത്തുനില്‍ക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ക്ഷീരകര്‍ഷകരില്‍ പലരും കളംവിട്ടുവെന്ന യാഥാര്‍ഥ്യത്തിലേക്കാണിത് വിരല്‍ചൂണ്ടുന്നത്. ക്ഷീരോത്പാദനത്തിന് പ്രസിദ്ധമായിരുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലടക്കം വീടുകളോടുചേര്‍ന്നുള്ള തൊഴുത്ത് വിറകും കൃഷിപ്പണിക്കുള്ള ആയുധങ്ങളും ആക്രി സാധനങ്ങളും…
