വന്യമൃഗ ആക്രമണം: കേന്ദ്ര സർക്കാരും വയനാട് എംപിയും അടിയന്തിരമായി നിലപാട് തിരുത്തണം: സിപിഐ എം
കല്പറ്റ : ജില്ലയിൽ തുടർച്ചയായുള്ള വന്യമൃഗ ആക്രമണങ്ങൾക്ക് ശശാശ്വത പരിഹാരം കാണണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തുടർച്ചയായി രണ്ടുദിവസങ്ങളിൽ രണ്ടുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഞെട്ടിക്കുന്നതാണ്. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതി രാധയുടെ മരണത്തിന്റെ നടുക്കം മാറുംമുമ്പാണ് രണ്ട് ജീവൻകൂടി പൊലിഞ്ഞത്. വന്യമൃഗശല്യ പ്രതിരോധത്തിന് സംസ്ഥാന സർക്കാർ സാധ്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും മതിയാകുന്നില്ല. സംസ്ഥാനത്തിന് മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്. വനം കൺകറന്റ് ലിസ്‌റ്റിലാണ്. വന്യമൃഗപ്രതിരോധത്തിന് കേന്ദ്രസർക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്. ഇത് നിർവഹിക്കാൻ തയ്യാറാകണം….
