ബസ് ആക്രമണങ്ങളിൽ ഇനി വിട്ടുവീഴ്ചയില്ല; ഒത്തുതീർപ്പ് വേണ്ടെന്ന് കെഎസ്ആർടിസി, നിയമനടപടി കർശനം
കെഎസ്ആർടിസി ബസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിലും ജീവനക്കാരെ മർദ്ദിക്കുന്ന സംഭവങ്ങളിലും ഇനി ഒത്തുതീർപ്പിനില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. മുൻപ് ഇത്തരം കേസുകളിൽ നഷ്ടപരിഹാരം വാങ്ങി ഒത്തുതീർപ്പാക്കുന്ന രീതിയുണ്ടായിരുന്നു. എന്നാൽ ഈ ഉദാരസമീപനം അതിക്രമങ്ങൾ കൂടാൻ കാരണമായെന്ന വിലയിരുത്തലിനെത്തുടർന്നാണ് നിയമനടപടി ശക്തമാക്കാൻ തീരുമാനിച്ചത്. ആക്രമണം നടന്നാലുടൻ പോലീസിനെ അറിയിച്ച് കേസെടുപ്പിക്കാൻ എല്ലാ യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മാവേലിക്കരയിലടക്കം നടന്ന സമീപകാല സംഭവങ്ങളിൽ ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കോർപ്പറേഷൻ നടപ്പിലാക്കി വരികയാണ്. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുള്ള പി.ഡി.പി.പി. ആക്ട്, ജീവനക്കാരെ തടയുന്നതിനും ആക്രമിക്കുന്നതിനുമുള്ള…
