wenewser-user

യുവ ഡോക്ടറുടെ ബലാത്സംഗക്കൊല; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി.

ഡൽഹി:- പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. കേസ് ചൊവ്വാഴ്ച 10:30 ന് കേസ് പരിഗണിക്കും. ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോ ഗ്യപ്രവർത്തകർ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്. ഡൽഹിയിൽ ഡോക്ടർമാരുടെ മനുഷ്യചങ്ങല സംഘടിപ്പിക്കും. വിവിധ ആശുപത്രികളിലെ റസിഡന്റ്…

Read More

വയനാട് ഉരുൾപൊട്ടൽ; വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.* തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ബാധിതരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് തയാറാക്കുന്നതിനു മുന്നോടിയായി ഉരുള്‍പൊട്ടല്‍ ബാധിത, സാധ്യതാ പ്രദേശങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എത്ര പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നു നിശ്ചയിക്കുക. സർക്കാർ ഉദ്ദേശിക്കുന്ന പുനരധിവാസ പാക്കേജില്‍ ഉരുള്‍പൊട്ടലിന് ഇരകളായവരെ മാത്രമല്ല, ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവർ കൂടി ഉള്‍പ്പെടുമെന്നാണു വിവരം. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നു തീരദേശവാസികളെ മാറ്റിപ്പാർപ്പിച്ചതിനു സമാനമായ ആലോചനയാണു വയനാട്ടിലും സർക്കാർ നടത്തുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനൊപ്പം കൃഷി ചെയ്യാനുള്ള അനുവാദവും നല്‍കും. അനുയോജ്യമായ സ്ഥല ലഭ്യതയ്ക്ക് അനുസൃതമായി ഒന്നിലധികം ടൗണ്‍ഷിപ്പുകളാണു സർക്കാർ ഉദ്ദേശിക്കുന്നത്. പത്തോളം പ്രദേശങ്ങള്‍ പരിഗണിക്കുന്നുണ്ട്. അവിടങ്ങളിലും വിദഗ്ധസമിതി ഭൂമിശാസ്ത്ര പഠനം നടത്തിയശേഷമാകും തീരുമാനത്തിലെത്തുക. വീടുകള്‍ നിർമിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തവരുമായി ആശയവിനിമയം നടത്തി വീടുനിർമാണ പദ്ധതിയും തയാറാക്കണം. ടൗണ്‍ഷിപ് നിർമിക്കാൻ ഉദ്ദേശിക്കുന്നത് എവിടെയെന്നും എന്തെല്ലാം സൗകര്യങ്ങളുണ്ടാകുമെന്നും ദുരിതബാധിതരെ ബോധ്യപ്പെടുത്തും. അവരുടെ അഭിപ്രായത്തിനാകും മുൻതൂക്കം. അതേസമയം, ആരെങ്കിലും ടൗണ്‍ഷിപ്പിനു പുറത്തു ബന്ധുവീടുകള്‍ക്കു സമീപമോ മറ്റോ താമസിക്കാൻ താല്‍പര്യപ്പെടുന്ന സാഹചര്യവും ഉണ്ടായേക്കാം. കഴിഞ്ഞ പ്രളയത്തില്‍ ഉള്‍പ്പെടെ, പ്രകൃതിദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുകയും ഭൂമി വാസയോഗ്യമല്ലാതാവുകയും ചെയ്ത ഘട്ടങ്ങളില്‍ സ്ഥലം വാങ്ങാൻ ആറു ലക്ഷം രൂപയും വീട് നിർമിക്കാൻ നാലു ലക്ഷം രൂപയുമാണു സർക്കാർ നല്‍കിയത്. ഈ മാതൃക ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അതും പരിഗണിക്കേണ്ടിവരും. കൃഷിയില്‍നിന്ന് ഉപജീവനം കണ്ടെത്തുന്നവരാണ് എന്നതും നാശത്തിന്റെ വ്യാപ്തിയും കണക്കിലെടുത്ത് തുക വർധിപ്പിക്കാനും ഇടയുണ്ട്. എന്നാല്‍ ടൗണ്‍ഷിപ്പിനു തന്നെയാണ് സർക്കാർ മുൻഗണന നല്‍കുന്നത്. ഉരുള്‍പൊട്ടലിന്റെ ഞെട്ടലില്‍നിന്ന് ആരും മോചിതരായിട്ടില്ലെന്നതിനാല്‍ അവർക്ക് ആലോചിച്ചു തീരുമാനമെടുക്കാനുള്ള സമയം നല്‍കിയശേഷം മാത്രമേ സർക്കാർ സ്ഥിരം പുനരധിവാസ പ്രവർത്തനത്തിലേക്കു കടക്കുകയുള്ളൂ. ആരുമില്ലാത്തവരായി മാറിയ 21 പേരുണ്ട്. 5 പുരുഷൻമാമാർ, 10 സ്ത്രീകള്‍, 18 വയസ്സിനു താഴെയുള്ള 6 പേർ. ഇവരുടെ പുനരധിവാസം പാക്കേജില്‍ പ്രത്യേകമായി ഇടംപിടിച്ചേക്കും.

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ബാധിതരെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് തയാറാക്കുന്നതിനു മുന്നോടിയായി ഉരുള്‍പൊട്ടല്‍ ബാധിത, സാധ്യതാ പ്രദേശങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എത്ര പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്നു നിശ്ചയിക്കുക. സർക്കാർ ഉദ്ദേശിക്കുന്ന പുനരധിവാസ പാക്കേജില്‍ ഉരുള്‍പൊട്ടലിന് ഇരകളായവരെ മാത്രമല്ല, ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവർ കൂടി ഉള്‍പ്പെടുമെന്നാണു വിവരം. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നു തീരദേശവാസികളെ മാറ്റിപ്പാർപ്പിച്ചതിനു സമാനമായ ആലോചനയാണു വയനാട്ടിലും സർക്കാർ നടത്തുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനൊപ്പം കൃഷി ചെയ്യാനുള്ള…

Read More

ദുരന്ത ബാധിതരുടെ ധനസഹായത്തില്‍ നിന്ന് തിരിച്ചടവ് പിടിക്കാന്‍ പാടില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം

കൽപ്പറ്റ : മുണ്ടക്കൈ ദുരന്തബാധിതരില്‍ നിന്ന് ഇ എം ഐ പിടിക്കരുതെന്ന് ആവശ്യപ്പെട്ട് ലീഡ് ബാങ്കിന് ജില്ലാ കലക്ടര്‍ കത്തയച്ചു. ദുരന്തബാധിതര്‍ക്ക് നല്‍കിയ ആശ്വാസ ധനത്തില്‍ നിന്ന് ബാങ്കുകള്‍ വായ്പ്പയുടേയും മറ്റും തിരിച്ചടവ് വിഹിതം കട്ട് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും 2024 ജൂലൈ 30ന് ശേഷം ഇന്നേ ദിവസം വരെ ഇത്തരത്തില്‍ പിടിച്ച തുക തിരിച്ച്‌ നല്‍കണമെന്നുമാണ് കലക്ടര്‍ ഉത്തരവിട്ടത്. ദുരിതാശ്വാസ ധനത്തില്‍ നിന്ന് ബാങ്കുകള്‍ പണം പിടിക്കുന്നതായുള്ള വാര്‍ത്തകളെ

Read More

ഉരുള്‍ പൊട്ടലില്‍ സര്‍വതും നശിച്ച വയനാട്ടിന് വരകള്‍ കൊണ്ടു താങ്ങേകാന്‍ മാടായി പാറയില്‍ ഒത്തുകൂടി ചിത്രകാരന്‍മാര്‍.

പഴയങ്ങാടി: ഉരുള്‍ പൊട്ടലില്‍ സര്‍വതും നശിച്ച വയനാട്ടിന് വരകള്‍ കൊണ്ടു താങ്ങേകാന്‍ മാടായി പാറയില്‍ ഒത്തുകൂടി ചിത്രകാരന്‍മാര്‍. വണ്‍ ആര്‍ട്ട് നേഷന്റെ ആഭിമുഖ്യത്തിലാണ് കാക്കപ്പൂവെന്ന പേരില്‍ മാടായിപ്പാറയിലെ എസ് എന്‍ സ്‌കൂളില്‍ ചിത്രകലാ ക്യാംപ് നടത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറ്റി അന്‍പതോളം കലാകാരന്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവിടെ നിന്നും ചിത്രം വരച്ചു വില്‍ക്കുന്ന പണം വയനാട് ദുരിതബാധിതരുടെ സഹായ ഫണ്ടിലേക്ക് നല്‍കാനാണ് തീരുമാനം. കല മനുഷ്യ സ്‌നേഹമാണെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാടായിപ്പാറയില്‍ അത്യപൂര്‍വ്വ ചിത്ര പ്രദര്‍ശനവും ചിത്രരചനാ ക്യാംപും…

Read More

പി.എസ്.സി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കുന്നതിന് സമയപരിധി അനുവദിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ.

കല്‍പ്പറ്റ: വൈത്തിരി താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കുന്നതിന് 2024 ഓഗസ്റ്റ് 25 വരെ സമയപരിധി അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.പി.എസ്.സി സെക്രട്ടറി എന്നിവര്‍ക്ക് കത്ത് നല്‍കി. ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികളും, പി.എസ്.സി ഉദ്യോഗാര്‍ഥികളായ നിരവധി പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, രജിസ്‌ട്രേഷന്‍ സംബന്ധമായ പാസ്വേഡും, മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരിക്കുകയാണ്. ആരെയെങ്കിലും ബന്ധപ്പെട്ട് പരിഹാരമാര്‍ഗങ്ങള്‍ തേടാന്‍ കഴിയാതെ തളര്‍ന്നിരിക്കുന്ന…

Read More

മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിത പ്രദേശങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഹൗസ് ഫുൾ സിനിമാ ടാക്കീസ് ജില്ലാ കമ്മിറ്റി

മേപ്പാടി: യുടെ നേതൃത്വത്തിൽ മുണ്ടക്കൈ , ചൂരൽമല ദുരിത ബാധിത പ്രദേശങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. സംഘടനയിലെ 20 പ്രവർത്തകർ സേവന പ്രവൃത്തിയിൽ ഏർപ്പെട്ടു. മന്ത്രിമാരായ ഒ.ആർ.കേളു, എ.കെ.ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. കൺവീനർ മാരാർ മംഗലത്ത്, ട്രഷറർ കെ. എസ് കിഷോർ ചീരാൽ, ഏക്സി: അംഗങ്ങളായ കെ.ഗിരീഷ് കടവത്ത്, സുലോചന രാമകൃഷ്ണൻ, ബ്ലെസി ബാബു, എ.നാഗരാജ്, ബി.തേദ്ദവുമ്പ്, ടി.കെ. ഷൗക്കത്ത് അരപ്പറ്റ, രാധാകൃഷ്ണൻ, ആർ. രമേശ് കൃഷ്ണൻ എന്നിവർ…

Read More

കുടുംബശ്രീകളെ ക്വാറി നടത്തിപ്പ് ഏൽപിക്കണമെന്ന് പ്രചരിപ്പിക്കുന്നത് സ്ഥാപിത താൽപര്യക്കാർ: സിപിഐ (എം എൽ)

കൽപറ്റ: ഗാഡ്ഗിൽ നിർദേശമെന്ന രീതിയിൽ കുടുംബശ്രീകളെ ക്വാറി നടത്തിപ്പ് ഏൽപിക്കണമെന്ന് പ്രചരിപ്പിക്കുന്നത് ക്വാറികളുടെ അതിപ്രസരത്തിനും സ്ഥാപിത താൽപര്യക്കാരുടെ ഗൂഡ ലക്ഷ്യങ്ങളുമാണന്ന് സിപിഐ (എം എൽ) ആരാപിച്ചു. മുണ്ടക്കൈ ദുരന്തത്തിനിരയായവരുടെ കണ്ണീരുണങ്ങും മുമ്പ്, മനുഷ്യരെ പൂർണമായും കണ്ടു കിട്ടാനുള്ള സാവകാശം പോലുമില്ലാതെ അതിവേഗ പരിസ്ഥിതി ആഘാത പഠനം തങ്ങളുടെ ഇംഗിതത്തി നനുസരിച്ച് റിപ്പോർട്ട് നൽകുന്നവരെ കൊണ്ട് ചെയ്യിച്ചും, വയനാട് – മലപ്പുറം – കോഴിക്കോട് ജില്ലകളിലെ മലയോര ജനതയെ കുരുതി കൊടുക്കുന്ന തുരങ്ക പാതയുമായി മുന്നോട്ട് എന്ന് പ്രഖ്യാപിച്ചും…

Read More

എസ്എംഎഫ് ‘ദർശനം 2024’ മഹല്ല് കുടുംബ സംഗമത്തിന് തുടക്കമായി

കണിയാമ്പറ്റ: സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാനത്തിനകത്തും പുറത്തുമായി മുഴുവൻ മഹല്ല് തലങ്ങളിലും ദർശനം 24 എന്ന പേരിൽ നടത്തുന്ന കുടുംബ സംഗമത്തിൻ്റെ വയനാട് ജില്ലാ തല ഉദ്ഘാടനം കരണി തഅലീമുസ്വിബ് യാൻ സെക്കൻഡറി മദ്രസയിൽ നടന്നു. ജില്ലാ സെക്രട്ടറി കാഞ്ഞായി ഉസ്മാൻ അധ്യക്ഷത വഹിച്ചു. എസ് എം എഫ് സംസ്ഥാന സെക്രട്ടറി പി സി ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. മഹല്ല് തലങ്ങളിൽ ഇസ്‌ലാമിക ദഅവാ പ്രവർത്തനം നൂതനമായ രൂപത്തിൽ നടപ്പിൽ വരുത്തുക, മഹല്ല് കമ്മിറ്റികൾ ശാസ്ത്രീയമായി…

Read More

അധ്യാപക നിയമനം

ലക്കിടി: ഓറിയന്റല്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഫാഷന്‍ ഡിസൈനിംഗ് വിഭാഗത്തില്‍ അധ്യാപക ഒഴിവില്‍ നിയമനം നടത്തുന്നു. യോഗ്യത: ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ഥികള്‍ oshmnhm@gmail.com എന്ന മെയില്‍ ഐഡിയില്‍ ബെയോഡാറ്റാ സഹിതം അപേക്ഷിക്കണം. ഫോണ്‍: :9496166210,8086622253. 19.08.2024

Read More

ദുരന്തബാധിതരുടെ പുനരധിവാസം; യൂത്ത് കോൺഗ്രസ് ന്യൂസ് പേപ്പർ ചാലഞ്ച് തുടങ്ങി

കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 30 വീടുകളുടെ പ്രവൃത്തിക്കുള്ള ധനസമാഹരണത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ന്യൂസ് പേപ്പർ ചാലഞ്ച് തുടങ്ങി. കെ.പി.സി.സി അംഗം പി.പി ആലി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി അർജുൻദാസ്, പി.പി. ഷംസുദ്ദീൻ, യൂത്ത് കോൺഗ്രസ്…

Read More